കേരളത്തിലെ വിജയകരമായ ആദ്യ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയ സർജൻ ആര്❓
••••••┈┈┈┈•✿❁✿•┈┈┈┈••••••
ഉത്തരം : ഡോ: ജോസ് ചാക്കോ പെരിയപ്പുറം
✳2003ല്‍ കേരളത്തില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് ഡോ. ജോസ് ചാക്കോ പെരിയപുറമായിരുന്നു.
✳അന്നു മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കാര്‍ഡിയാക് വിഭാഗം സര്‍ജനായിരുന്നു അദ്ദേഹം.
✳ഇംഗ്ലണ്ടിലെ പഠനത്തിനു ശേഷം 1997 ലാണ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിച്ചത്.
✳ഇന്ത്യയില്‍ രണ്ട് തവണ മാത്രം നടന്നിട്ടുള്ള ഹൃദയം മാറ്റിവെയ്ക്കല്‍ എന്ന വെല്ലുവിളി ഡോ. ജോസ് ചാക്കോ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 2003 മേയ് 13ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഹൃദ്രോഗ രംഗത്തെ പുതിയ കാല്‍വയ്പിന് സാക്ഷ്യം വഹിച്ചു.
✳എബ്രഹാം എന്ന വ്യക്തിക്കാണ് അന്നു ഹൃദയം മാറ്റി വച്ചത്.
✳10 വര്‍ഷത്തെ സേവനത്തിനിടെ മെഡിക്കല്‍ ട്രസ്റ്റില്‍ തന്നെ ഒരു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകൂടി അദ്ദേഹം പൂര്‍ത്തിയാക്കി.
✳തുടര്‍ന്ന് 2007ല്‍ ലിസി ആശുപത്രിയിലേക്ക് മാറിയെങ്കിലും ഹൃദയ മേഖലയില്‍ അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
✳ലിസി ആശുപത്രിയില്‍ എട്ട് വര്‍ഷത്തിനിടെ 13 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് പൂര്‍ത്തിയാക്കിയത്.
✳ഒരു രോഗിക്ക് രണ്ടാം വട്ടവും ഹൃദയം മാറ്റി വയ്ക്കുക എന്ന അപൂര്‍വ നേട്ടത്തിനും അദ്ദേഹം നേതൃത്വം നല്‍കി.
✳2014 മാര്‍ച്ചിലായിരുന്നു ഗിരീഷ് എന്നയാള്‍ക്ക് ഇന്ത്യയില്‍ തന്നെ ആദ്യമായി രണ്ടാം വട്ടം ഹൃദയം മാറ്റി വച്ചത്. ഗിരീഷിന്‍റെ ഹൃദയം ഇതിന് എട്ടു മാസം മുമ്പ് മാറ്റി വച്ചിരുന്നു. ശരീരവുമായി ഹൃദയം സഹകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും മാറ്റി വയ്ക്കേണ്ടി വന്നത്.
✳ഹൃദ്രോഗ രംഗത്തെ സേവനങ്ങള്‍ കണക്കിലെടുത്ത് പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ