- 1895 സെപ്റ്റംബർ 23 ന് ജമ്മുവിലെ അമർ മഹൽ കൊട്ടാരത്തിൽ രാജാ അമർ സിംഗ് ജാംവാളിന്റെ ഏകമകനായി ജനിച്ച ഹരി സിംഗ് പ്രാഥമിക വിദ്യാഭാസത്തിന് ശേഷം പതിമൂന്നാം വയസ്സിൽ അജ്മീറിലെ മയോ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു
- 1909-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തെ തുടർന്ന് മേജർ എച്ച്. കെ. ബ്രാറിനെ അദ്ദേഹത്തിന്റെ രക്ഷാധികാരിയായി ബ്രിട്ടീഷുകാർ നിയമിച്ചു
- ഉന്നത വിദ്യാഭാസത്തിന് ശേഷം ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡെറാ ഡൂണിലെ ഇംപീരിയൽ കേഡറ്റ് കോർപ്സിലേക്ക് സൈനിക പരിശീലനത്തിനായി പോയ അദ്ദേഹത്തെ 1915 ൽ ജമ്മുസേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിക്കപ്പെട്ടു.
- 1925 ൽ അമ്മാവൻ പ്രതാപ് സിങ്ങിന്റെ മരണത്തെ തുടർന്ന് ഹരി സിംഗ് ജമ്മു കശ്മീരിലെ രാജാവായി മാറി.
- ഭരണത്തിലേറിയതിനെ തുടർന്ന് അദ്ദേഹം സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും, ബാലവിവാഹം നിരോധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുകയും, താഴ്ന്ന ജാതിക്കാർക്കായി ആരാധനാലയങ്ങൾ തുറക്കുകയും ചെയ്തു
- ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ജമ്മു കശ്മീരിന് ഇന്ത്യയോടോ പാകിസ്താനോടോ ചേരാമായിരുന്നു
- 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ അധിനിവേശത്തോടെ രാജാവ് ഇന്ത്യയിലേക്കു ചേരുവാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.
- ഗോത്ര വർഗ്ഗാക്രമണത്തിനു പിന്നാലെ 1947 ഒക്ടോബർ 26 ന് ഹരി സിംഗ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പു വെക്കുകയും പിന്നാലെ രാജാവും അദ്ദേഹത്തിന്റെ രാജസദസും ജമ്മുവിലേക്ക് മാറി
- 1961 ഏപ്രിൽ 26 നു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു
സെപ്റ്റംബർ 12, 2020
വ്യക്തിപരിചയം : മഹാരാജ ഹരി സിംഗ്
സെപ്റ്റംബർ 08, 2020
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ്
ആഗ്നേയ ഗ്രന്ഥിയിലെ പാൻക്രിയാറ്റിക് അസിനി എന്ന കോശങ്ങൾക്കിടയിലാണ് ഐലെറ്റ്സ് ഓഫ് ലംഗർഹൻസ് എന്ന കോശ സമൂഹമാണ് അന്തഃസ്രാവി ഗ്രന്ഥിയായി പ്രവർത്തിക്കുന്നത്. ജർമ്മൻകാരനായ പോൾ ലാംഗർഹാൻസ് ആണ് 1869ൽ ഇത് കണ്ടുപിടിച്ചത്. ആഗ്നേയ ഗ്രന്ഥിയുടെ 1-2% വരുമിത്.
ഇവ ഇൻസുലിൻ, ഗ്ളൂക്കഗോൺ എന്നീ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു
- ഗ്ലൂക്കാഗോൺ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
- പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ഇൻസുലിൻ പ്രവർത്തിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഐലെറ്റ്സ് ഓഫ് ലംഗർഹൻസിന്റെ പ്രവർത്തന തകറാറുമൂലം ഇൻസുലിൻ ഉദ്പാദനത്തിൽ തകരാർ സംഭവിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയർന്നുണ്ടാകുന്ന ശാരീരക തകരാറാണ് പ്രമേഹം.
പാമ്പുകളുടെ കശാപ്പുശാല
- ആധുനിക ഫാഷൻ ഉൽപ്പങ്ങൾക്കു വേണ്ടി പാമ്പുകളുടെ കൂട്ടക്കുരുതി നടത്തുന്നത് അതിന്റെ തോലിനു വേണ്ടിയാണ്.
- യൂറോപ്യൻ മാർക്കറ്റുകളിൽ പാമ്പുകളുടെ പ്രത്യേകിച്ച് പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് വലിയ ഡിമാൻഡാണ് .
- ഇന്റർനാഷണൽ ട്രേഡ് സെന്റർ പുറത്തിറക്കിയ ഒരു റിപ്പോർട്ട് പ്രകാരം ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വൻ തോതിൽ പാമ്പുകളുടെ അനധികൃത കടത്തു നടക്കുന്നതു മൂലം പെരുമ്പാമ്പുകളുടെ പ്രജാതി തന്നെ വംശനാശ ഭീഷണി നേരിടുകയാണത്രെ.
- പെരുമ്പാമ്പുകളുടെ മാംസം മുൻപു തന്നെ ചൈനയിലെ പരമ്പരാഗത ഔഷധ നിർമ്മാണത്തിനു കാലങ്ങളായി ഉപയോഗിച്ചു വരുന്നുണ്ട്
- പെരുമ്പാമ്പുകളുടെ തോൽ മനോഹരവും, മിനുസമാർന്നതും, ഉറപ്പുള്ളതുമായതിനാൽ ലേഡീസ് ബാഗുകൾ, ചെരുപ്പുകൾ, പേഴ്‌സ്, ബെൽറ്റ്, ഷൂ എന്നിവ ഇതുകൊണ്ടു നിർമ്മിക്കപ്പെടുന്നു.
- പെരുമ്പാമ്പുകളുടെ തോലിൽ നിർമ്മിച്ച ഈ ഉല്പന്നങ്ങൾക്കു യൂറോപ്യൻ , അമേരിക്കൻ മാർക്കറ്റുകളിൽ വൻ ഡിമാൻഡാണ്.
- ഇന്തോനേഷ്യയാണ് ലോകത്തെ ഏറ്റവും വലിയ പാമ്പുകളുടെ കശാപ്പു ശാല. ആയിരക്കണക്കിന് പാമ്പുകളെയാണ് പല രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിക്കുന്നത്..
- ഇങ്ങനെ കൊണ്ടു വരുന്ന പാമ്പുകളെ കൂട്ടമായി തിളപ്പിച്ച വെള്ളത്തിലിട്ടു കൊന്ന ശേഷം തോലും മാംസവും വേർതിരിക്കുന്നു...
- ഇൻഡോനേഷ്യയിലെ ജാവായ് ഗ്രാമമാണ് പാമ്പുകളുടെ കുരുതിക്കു ലോകപ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗവും ഇതു തന്നെ.നൂറുകണക്കിനാൾക്കാരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
- ഇവിടെത്തന്നെ യൂറോപ്പിലേക്ക് ആവശ്യമായ ബാഗുകൾ, ഷൂ, ബെൽറ്റ് നിർമ്മിക്കുന്ന ഫാക്ടറികളുമുണ്ട്. ഇവിടെ പാമ്പുകളുടെ തോലിൽ നിർമ്മിക്കുന്ന ഒരു ബാഗിന് 200 രൂപയാണ് തൊഴിലാളിക്ക് കിട്ടുന്നതെങ്കിൽ അത് യൂറോപ്പിലെ ഫാഷൻ മാർക്കറ്റിലെത്തുമ്പോൾ 50 ഇരട്ടിവരെയാണ് വില.
- പാമ്പുകളെ തോൽ എടുക്കാനായി ആദ്യഘട്ടത്തിൽ ജീവനോടെ ഒരു വലിയ ഓവനിൽ ഇട്ടു തിളപ്പിക്കുന്നു. ഇതുമൂലം രണ്ടു കാര്യങ്ങളാണ് ഉള്ളത്..പാമ്പ് അനായാസം കൊല്ലപ്പെടുന്നത് കൂടാതെ തോൽ എളുപ്പം ഉരിഞ്ഞെടുക്കാനും കഴിയുന്നു..പുറത്തെടുക്കുന്ന പാമ്പിന്റെ വാലിൽക്കൂടി ഒരു കമ്പി കയറ്റി നേരെയാക്കിയശേഷമാണ് തോൽ ഉരിയുക. അതിനുശേഷം തടിപ്പലക ഭാരമാക്കിവച്ചാണ് തോൽ ബലപ്പെടുത്തുന്നത്. പാമ്പുകളുടെ തോൽ ഉരിഞ്ഞ ശേഷം മാംസം പുറത്തു മാർക്കറ്റിൽ വിൽക്കുന്നു..
- ഇൻഡോനേഷ്യയിലെ മാർക്കറ്റുകളിൽ പാമ്പുകളുടെ ഇറച്ചിക്കും നല്ല ഡിമാൻഡാണുള്ളത് . ഇറച്ചി പല മാർക്കറ്റുകളിലും ലഭ്യമാണ്. ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ ഇതുത്തമമാണെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം....
പദപരിചയം - കപ്പൽ
- കേരളത്തിന്റെ പടിഞ്ഞാറേ അതിരു മുഴുവന്‍ സമുദ്രമാണ്. കൂടാതെ പുഴകളും തോടുകളും കായലും കൊച്ചരുവികളും കൊണ്ടു സമൃദ്ധമാണ് നമ്മുടെ സുന്ദര കേരളം. അതിനാല്‍ തന്നെ ജലവാഹനങ്ങളും നിരവധിയാണ് കേരളത്തില്‍.
- കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജല സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന പേരുകള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്.
- ഓട്ടത്തിന്റെ വേഗത, വാഹനത്തിന്റെ രൂപം, ജലാശയത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് ഓരോ നാമവും ഓരോ തരം ജലയാനത്തെ സൂചിപ്പിക്കുന്നു. അവ ഏതൊക്കെയാണെന്നൊന്നു നോക്കാം.
- വലിയതരം കപ്പലുകള്‍ – ആറുമാസ്, ആനയോടി
- കടല്‍ മുറിച്ചു കടക്കുന്നയിനം – ഓടിക്കപ്പല്‍
- ചരക്കു കപ്പലുകള്‍ – കെട്ടുമരം, കെട്ടുവള്ളം, കേവുവള്ളം, ചരക്കുമേനി
- ആളുകളെ കടത്തുന്നവ – കേവുതോണി
- വളരെ നീളമുള്ളതരം – കോടിക്കപ്പല്‍
- ശ്രീലങ്കയിലേക്കുള്ള കപ്പല്‍ – കൊടിയന്‍
- സഹായക്കപ്പല്‍ – ചങ്ങാടം
- കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന വലിയ കപ്പലുകള്‍ – തരിണി, തോണി, നൗരി
- കൊള്ളക്കാരുടെ കപ്പല്‍ – പടക്
- പായക്കപ്പലുകള്‍ – പത്തേമ്മാരി, പറൂവാ, പാറു
- മീന്‍പിടുത്തത്തിനുപയോഗിക്കുന്നത് – തോണി, മച്ചുവ
ഇനിയും പല പേരുകളും ഉണ്ടാവാം. നിങ്ങൾക്കറിയാവുന്നത് കമന്റ് ചെയ്യുക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)